"ആര് യു ഗെറ്റിങ്ങ് സം ഗുഡ് റെസ്റ്റ് ഹണീ?"
വീര്യം കൂടിയ വേദനസംഹാരികള്‍ കഴിച്ച് ഉറങ്ങുകയാണ് പതിവ്. അല്ലെങ്കില്‍ ശരീരത്തില്‍ നുറുങ്ങുന്ന വേദനയാണ്. പോരാത്തതിന് അബുവിനെ ഓര്‍മ്മ വരും. ആരേയും വന്നു കാണാന്‍ പോലീസ് അനുവദിക്കുകയില്ലെന്ന് ഡോക്റ്റര്‍മാര്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഉറക്കം തന്നെയാണ് ഭേദം.
അപ്പോള്‍ ഇതാരാണ് വന്നിരിക്കുന്നത്?
നല്ല വെളുത്തുതുടുത്ത് ഭംഗിയായി മേക്കപ്പ് ചെയ്ത മുഖം. വളരേ ശാന്തമായ കരുണഭാവമുള്ള പുഞ്ചിരി. ഇളം പിങ്ക് നിറത്തിലുള്ള ഡ്രെസ്സ്. തോളൊപ്പമുള്ള വൃത്തിയായി ചീകിയ തലമുടി. ആരാണീ സ്ത്രീ?
"മൈ നേം ഈസ് റോസ്, സ്വീറ്റീ. ഐ ആം എ സൈക്കോതെറാപിസ്റ്റ്. ഡൂ യൂ നോ ഹു എ സൈക്കോതെറപിസ്റ്റ് ഈസ്?"
അറിയില്ലെന്ന അര്‍ത്ഥത്തില്‍ സൈമ തലയാട്ടി
വളരേ പതിഞ്ഞ സ്വരത്തില്‍ സാവധാനം അവര്‍ സൈക്കോതെറപിസ്റ്റ് ആരെന്ന് വിവരിച്ചു. കേട്ടിരിക്കാന്‍ തന്നെ രസമായിരുന്നു അവരുടെ സംസാരം.
രണ്ടുദിവസത്തിനുള്ളില്‍ അവരുമായി നല്ല സൗഹൃദമായി. തനിക്കുപറയാനുള്ളത് വളരേ ശ്രദ്ധയോടെ കേള്‍ക്കുമായിരുന്നു, മിസ് റോസ്. ഏതു സംഭാഷണത്തിനിടയിലും താന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ അവര്‍ സ്വയം സംസാരം നിറൂത്തുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുമായിരുന്നു. സംസാരിക്കാത്തപ്പോഴാണെങ്കില് അവര്‍ ധാരാളം ജീവിതാനുഭവങ്ങള്‍ പറഞ്ഞുതരുമായിരുന്നു. വളരേ സരളമായ ഭാഷയില്‍, മൃദുശബ്ദത്തില്‍, കൊതിപ്പിക്കുന്ന ശൈലിയില്‍, മനസ്സിന് സന്തോഷം തോന്നിപ്പിക്കുന്ന കഥകള്‍.
ദിവസങ്ങൾ കടന്നുപോയി.
"ഐ തിങ്ക് യു ആര് റെഡി ഫോര്‍ എ ടൂര്‍ ടുഡേ" ഒരുദിവസം അവര്‍ പ്രഖ്യാപിച്ചു. സൈമയെ ഒരു വീല്‍ചെയറിലിരുത്തി ആശുപത്രിയില്‍ ചെന്നുകയറാന്‍ അനുവാദമുള്ള ഇടങ്ങളിലൊക്കെ കൊണ്ടുപോയി. കിച്ചനിലെ മിസ് തെല്മയേയും ഹൗസ്കീപ്പിങ്ങിലെ നേതനേയും ചാപ്പലിലെ റെവറന്‍ഡ് തോമസിനേയും കഫെടേറിയയിലെ എല്ലാവരേയും ചില ക്ലിനിക്കുകളിലെ നേഴ്സുമാരേയും പരിചയപ്പെട്ടു.
ഒരു പോലീസ് കേസിലുള്‍പ്പെട്ട പ്രതിയോടെന്ന പോലെയോ 'വിദേശി' എന്നപോലെയോ ഒരാളും വിവേചനം കാട്ടിയില്ല. എല്ലാവര്ക്കും നിറയേ സ്നേഹം മാത്രം. മിസ് റോസ് നേരത്തേ പറഞ്ഞ് സെറ്റ് ചെയ്തതായിരിക്കുമോ? അറിയില്ല.
അതിന്റെ പിറ്റേ ദിവസം വലിയൊരു ബാഗുമായാണ് മിസ് റോസ് വന്നത്. "നമുക്ക് ഇവിടം വിടാന്‍ സമയമായി. എല്ലാം പാക്ക് ചെയ്തോളൂ" അവര്‍ പറഞ്ഞു.
"എനിക്ക് വീട്ടില്‍ പോകാമോ?" സൈമയ്ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.
"നിര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ പറ്റില്ല. ഇപ്പോള്‍ നമ്മള് നഗരത്തിനു പുറത്തുള്ള സുന്ദരമായ ഒരു ഗ്രാമത്തിലെ അതിസുന്ദരമായ ഒരു വീട്ടിലേയ്ക്കാണ് പോകുന്നത്. ജസ്റ്റ് യു ആന്‍ഡ് മി ഇന്‍സൈഡ്, പൊലീസ് ഗാര്‍ഡിങ്ങ് ഔട്സൈഡ്" അവര്‍ കുടുകുടാ ചിരിച്ചുകൊണ്ടു പറഞ്ഞു.
കട്ടിലിലില്‍ നിന്ന് വീല്‍ചെയറിലേയ്ക്ക്, പിന്നെ മെഡിക്കല്‍ വാനിലേയ്ക്ക്. പിന്നെ ഏതോ ഗ്രാമീണവഴികളിലൂടെ ഒന്നരമണിക്കൂര്‍. അവസാനം ഒറ്റപ്പെട്ടയിടത്ത് ഒരു കുന്നിന്മേലുള്ള ഒരു വീട്ടിലെത്തി.
പറഞ്ഞതുപോലെ ഒറ്റനിലയുള്ള, എല്ലാ സൗകര്യങ്ങളുമുള്ള, സാമാന്യം വലിയ സുന്ദരന്‍ വീടായിരുന്നു അത്. സൈമയ്ക്കും റോസിനും കിടക്കാന്‍ വേറെ വേറെ ബാത് അറ്റാച്ച്ഡ് കിടപ്പുമുറികളുണ്ടായിരുന്നു.ധാരാളം സൂര്യപ്രകാശം വന്നുനിറയുന്ന മുറികളായിരുന്നു എല്ലായിടത്തും. ജന്നലുകള്‍ തുറന്നിട്ടാലും വളരേ നിശ്ശബ്ദമായ ചുറ്റുപാടുകള്‍.
ദിവസേന വായന, പാചകം, ടീവി, വാതോരാതെ സംസാരം. അതായിരുന്നു പതിവ്. റോസ് പുതിയ ഒരു കാര്യംകൂടി ശീലിപ്പിച്ചു. ഡയറി എഴുത്ത്. പതിവായി എല്ലാ ദിവസവും അതില്‍ കുറേയധികം എഴുതിയിടും.
അല്പമൊക്കെ നടക്കാറായതില്പ്പിന്നെ പതിവായി മാളിലും റെസ്റ്ററന്റിലും ലൈബ്രറിയിലുമൊക്കെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു, റോസ്. പലതരം മേക്കപ്പുകള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയേപ്പറ്റിയൊക്കെ റോസിന് ധാരാളം അറിവുണ്ടായിരുന്നു. മാളില്‍ പോയാല്‍ സൈമയ്ക്ക് ഇഷ്ടപ്പെട്ടതെന്തും വാങ്ങിക്കൊടുക്കുമായിരുന്നു. അതുപോലെത്തന്നെ പല രാജ്യങ്ങളുടേയും ഭക്ഷണങ്ങള്‍ രുചിച്ചതും റോസിന്റെ കൂടെ പോയപ്പോഴാണ്.
റോസിന് നീന്തല്‍ വളരേ ഇഷ്ടമായിരുന്നു. ബിക്കിനിയൊക്കെ ഇട്ട് കമ്യൂണിറ്റി സ്വിമ്മിങ്ങ് പൂളില്‍ ആണുങ്ങളുടെയൊക്കെ മുമ്പില്‍വെച്ച് അവര്‍ നീന്തുന്നതുകണ്ടപ്പോള് ആദ്യം വല്ലാത്ത ചമ്മലായിരുന്നു. സ്ത്രീയുടെ ശരീരത്തില്‍ നാണിക്കേണ്ടതായ ഒന്നുമില്ലെന്നും സ്വന്തം ശരീരം അഭിമാനത്തോടെയും തന്റേടത്തോടെയും കൊണ്ടുനടക്കണമെന്നും നോട്ടങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും ഭയം തോന്നിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടങ്ങളെ ശക്തമായി നേരിടണമെന്നും റോസ് പഠിപ്പിച്ചു.
ക്രമേണ മതനിഷ്ഠ നിഷ്കർഷിക്കുന്ന പല കെട്ടുപാടുകളിൽനിന്നും ഒന്നൊന്നായി മോചിതയായി. കാറ്റിൽ സ്വതന്ത്രമായി പറന്നുയരുന്ന മുടിയിഴകൾ ഏറെ ആനന്ദിപ്പിച്ചു. മുട്ടൊപ്പമുള്ളതും സ്ലീവ് ഇല്ലാത്തതുമായ വസ്ത്രങ്ങൾ ആത്മവിശ്വാസത്തോടെ ധരിക്കാൻ ശീലിച്ചു. രാഷ്ട്രീയവും ചരിത്രവും തത്വശാസ്ത്രവും നിയമവും വിഷയമായ പുസ്തകങ്ങൾ വായിച്ചു. മതപരമായ തിരുവെഴുത്തുകളെ മനുഷ്യന്റെ സാമൂഹിക വികസനത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കി. എന്തിനേയും ചോദ്യം ചെയ്യാനും തർക്കിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും ശീലിച്ചു.
വളരേയധികം ഭയങ്ങളും ആചാരങ്ങളും കെട്ടിയിട്ടിരുന്ന വ്യക്തിത്വത്തിൽനിന്ന് 'ധീര' എന്നു വിളിക്കാവുന്നിടത്തോളം എത്തിയില്ലെങ്കിലും ആത്മവിശ്വാസമുള്ളവൾ എന്ന നിലയിലേയ്ക്ക് സൈമ എത്തി.
പിന്നേയും ദിവസങ്ങൾ കടന്നുപോയി.
ഷൂസിന്റെ കടുപിടു ശബ്ദം കേട്ടാണ് ഒരു ദിവസം രാവിലെ ഉണർന്നത്. വാതിൽ തുറന്നു നോക്കിയപ്പോൾ റോസ് അവരുടെ സാധനങ്ങളെല്ലാം പാക്ക് ചെയ്യുകയാണ്!
"നമ്മൾ എവിടേയ്ക്കാണ് പോകുന്നത്, മിസ് റോസ്?" സൈമ അമ്പരപ്പോടെ ചോദിച്ചു.
"വി ആർ നോട്ട് ഗോയിങ്ങ്. ഐ ഹാവ് ടു ഗോ, സ്വീറ്റി" അവർ സൗമ്യമായി പറഞ്ഞു."ഞാൻ പറഞ്ഞല്ലോ, ഞാനൊരു തെറാപ്പിസ്റ്റ് ആണെന്ന്. നിന്റെ മാനസികാരോഗ്യം ഇപ്പോൾ പൂർണ്ണമായും സാധാരണമായിരിക്കുന്നു. എനിക്കിനി മടങ്ങേണ്ടിയിരിക്കുന്നു"
ഇങ്ങനൊരു ദിവസം വരുമെന്ന് സൈമയ്ക്ക് അറിയാമായിരുന്നു. അവൾ റോസിനെ കെട്ടിപ്പിടിച്ചു. മനസ്സിൽ ഒരു പിടപ്പ് ഉണ്ടായിരുന്നെങ്കിലും അവൾ കരഞ്ഞില്ല. അതിനുള്ള കരുത്ത് അവൾ നേടിക്കഴിഞ്ഞിരുന്നു.
"അപ്പോൾ ഞാൻ എവിടെപ്പോകും?" സൈമ അവരുടെ ചെവിയിൽ ചോദിച്ചു.
"നിന്റെ വക്കീൽ അവിടെ സ്വീകരണമുറിയിൽ ഇരിപ്പുണ്ട്. അദ്ദേഹം എല്ലാം പറഞ്ഞുതരും"
"ഇത്ര വെളുപ്പാൻ കാലത്തോ?" സൈമ അത്ഭുതപ്പെട്ടു.
"ഇതാണ് പോലീസിന്റെ രീതി, സ്വീറ്റി. എനിക്കിനി അധികനേരം നിൽക്കാൻ അനുവാദമില്ല. ഇക്കഴിഞ്ഞ ആഴ്ചകളിൽ പഠിച്ചതെല്ലാം ഓർമ്മവെയ്ക്കുക. മനസ്സിനെ ചഞ്ചലപ്പെടാൻ അനുവദിക്കാതിരിക്കുക. വിഷ് യു ആൾ ദ ബെസ്റ്റ്! നൗ ഗോ മീറ്റ് യുവർ ലോയർ" അവർ തിടുക്കത്തിൽ സൈമയെ പിടിച്ചുമാറ്റി വീണ്ടും പാക്കിങ്ങ് തുടർന്നു.
സൈമ പതുക്കെ ബാത് റൂമിൽ കയറി. പല്ലുതേച്ചു. മുഖം കഴുകി. സാവധാനം താഴെയുള്ള സ്വീകരണമുറിയിലേയ്ക്ക് ഇറങ്ങിച്ചെന്നു.
"ഗുഡ് മോർണിംഗ് മിസ് സൈമ. ഐ ആം അറ്റോനി വില്ലി മക് കോർമിക്. എല്ലാവരും എന്നെ പാസ്റ്റർ മക് കോർമിക് ആയാണ് അറിയുന്നത്. താങ്കളുടെ കേസ് നടത്താൻ താങ്കളുടെ അമ്മാവൻ ഏർപ്പെടുത്തിയ വക്കീലാണ് ഞാൻ" സ്വീകരണ മുറിയിലെ അപരിചിതൻ സ്വയം പരിചയപ്പെടുത്തി.
സൈമ അയാളെ തീരെ താല്പര്യമില്ലാത്തവണ്ണം നോക്കി. പിന്നെ ഒരു തണുപ്പൻ ഹാൻഡ്ഷേക്ക് കൊടുത്തു.
പുറത്തുനിന്ന് അപ്പോൾ ഒരു കാർ സ്റ്റാർട്ട് ആകുന്ന ശബ്ദം വന്നു. ആ ശബ്ദം ഏതെന്ന് തെറ്റുപറ്റാനാകാത്തവിധം സ്പഷ്ടമാണ്. റോസ് ഈസ് ലീവിങ്ങ്.
(തുടരും)
വീര്യം കൂടിയ വേദനസംഹാരികള്‍ കഴിച്ച് ഉറങ്ങുകയാണ് പതിവ്. അല്ലെങ്കില്‍ ശരീരത്തില്‍ നുറുങ്ങുന്ന വേദനയാണ്. പോരാത്തതിന് അബുവിനെ ഓര്‍മ്മ വരും. ആരേയും വന്നു കാണാന്‍ പോലീസ് അനുവദിക്കുകയില്ലെന്ന് ഡോക്റ്റര്‍മാര്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഉറക്കം തന്നെയാണ് ഭേദം.
അപ്പോള്‍ ഇതാരാണ് വന്നിരിക്കുന്നത്?
നല്ല വെളുത്തുതുടുത്ത് ഭംഗിയായി മേക്കപ്പ് ചെയ്ത മുഖം. വളരേ ശാന്തമായ കരുണഭാവമുള്ള പുഞ്ചിരി. ഇളം പിങ്ക് നിറത്തിലുള്ള ഡ്രെസ്സ്. തോളൊപ്പമുള്ള വൃത്തിയായി ചീകിയ തലമുടി. ആരാണീ സ്ത്രീ?
"മൈ നേം ഈസ് റോസ്, സ്വീറ്റീ. ഐ ആം എ സൈക്കോതെറാപിസ്റ്റ്. ഡൂ യൂ നോ ഹു എ സൈക്കോതെറപിസ്റ്റ് ഈസ്?"
അറിയില്ലെന്ന അര്‍ത്ഥത്തില്‍ സൈമ തലയാട്ടി
വളരേ പതിഞ്ഞ സ്വരത്തില്‍ സാവധാനം അവര്‍ സൈക്കോതെറപിസ്റ്റ് ആരെന്ന് വിവരിച്ചു. കേട്ടിരിക്കാന്‍ തന്നെ രസമായിരുന്നു അവരുടെ സംസാരം.
രണ്ടുദിവസത്തിനുള്ളില്‍ അവരുമായി നല്ല സൗഹൃദമായി. തനിക്കുപറയാനുള്ളത് വളരേ ശ്രദ്ധയോടെ കേള്‍ക്കുമായിരുന്നു, മിസ് റോസ്. ഏതു സംഭാഷണത്തിനിടയിലും താന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ അവര്‍ സ്വയം സംസാരം നിറൂത്തുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുമായിരുന്നു. സംസാരിക്കാത്തപ്പോഴാണെങ്കില് അവര്‍ ധാരാളം ജീവിതാനുഭവങ്ങള്‍ പറഞ്ഞുതരുമായിരുന്നു. വളരേ സരളമായ ഭാഷയില്‍, മൃദുശബ്ദത്തില്‍, കൊതിപ്പിക്കുന്ന ശൈലിയില്‍, മനസ്സിന് സന്തോഷം തോന്നിപ്പിക്കുന്ന കഥകള്‍.
ദിവസങ്ങൾ കടന്നുപോയി.
"ഐ തിങ്ക് യു ആര് റെഡി ഫോര്‍ എ ടൂര്‍ ടുഡേ" ഒരുദിവസം അവര്‍ പ്രഖ്യാപിച്ചു. സൈമയെ ഒരു വീല്‍ചെയറിലിരുത്തി ആശുപത്രിയില്‍ ചെന്നുകയറാന്‍ അനുവാദമുള്ള ഇടങ്ങളിലൊക്കെ കൊണ്ടുപോയി. കിച്ചനിലെ മിസ് തെല്മയേയും ഹൗസ്കീപ്പിങ്ങിലെ നേതനേയും ചാപ്പലിലെ റെവറന്‍ഡ് തോമസിനേയും കഫെടേറിയയിലെ എല്ലാവരേയും ചില ക്ലിനിക്കുകളിലെ നേഴ്സുമാരേയും പരിചയപ്പെട്ടു.
ഒരു പോലീസ് കേസിലുള്‍പ്പെട്ട പ്രതിയോടെന്ന പോലെയോ 'വിദേശി' എന്നപോലെയോ ഒരാളും വിവേചനം കാട്ടിയില്ല. എല്ലാവര്ക്കും നിറയേ സ്നേഹം മാത്രം. മിസ് റോസ് നേരത്തേ പറഞ്ഞ് സെറ്റ് ചെയ്തതായിരിക്കുമോ? അറിയില്ല.
അതിന്റെ പിറ്റേ ദിവസം വലിയൊരു ബാഗുമായാണ് മിസ് റോസ് വന്നത്. "നമുക്ക് ഇവിടം വിടാന്‍ സമയമായി. എല്ലാം പാക്ക് ചെയ്തോളൂ" അവര്‍ പറഞ്ഞു.
"എനിക്ക് വീട്ടില്‍ പോകാമോ?" സൈമയ്ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.
"നിര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ പറ്റില്ല. ഇപ്പോള്‍ നമ്മള് നഗരത്തിനു പുറത്തുള്ള സുന്ദരമായ ഒരു ഗ്രാമത്തിലെ അതിസുന്ദരമായ ഒരു വീട്ടിലേയ്ക്കാണ് പോകുന്നത്. ജസ്റ്റ് യു ആന്‍ഡ് മി ഇന്‍സൈഡ്, പൊലീസ് ഗാര്‍ഡിങ്ങ് ഔട്സൈഡ്" അവര്‍ കുടുകുടാ ചിരിച്ചുകൊണ്ടു പറഞ്ഞു.
കട്ടിലിലില്‍ നിന്ന് വീല്‍ചെയറിലേയ്ക്ക്, പിന്നെ മെഡിക്കല്‍ വാനിലേയ്ക്ക്. പിന്നെ ഏതോ ഗ്രാമീണവഴികളിലൂടെ ഒന്നരമണിക്കൂര്‍. അവസാനം ഒറ്റപ്പെട്ടയിടത്ത് ഒരു കുന്നിന്മേലുള്ള ഒരു വീട്ടിലെത്തി.
പറഞ്ഞതുപോലെ ഒറ്റനിലയുള്ള, എല്ലാ സൗകര്യങ്ങളുമുള്ള, സാമാന്യം വലിയ സുന്ദരന്‍ വീടായിരുന്നു അത്. സൈമയ്ക്കും റോസിനും കിടക്കാന്‍ വേറെ വേറെ ബാത് അറ്റാച്ച്ഡ് കിടപ്പുമുറികളുണ്ടായിരുന്നു.ധാരാളം സൂര്യപ്രകാശം വന്നുനിറയുന്ന മുറികളായിരുന്നു എല്ലായിടത്തും. ജന്നലുകള്‍ തുറന്നിട്ടാലും വളരേ നിശ്ശബ്ദമായ ചുറ്റുപാടുകള്‍.
ദിവസേന വായന, പാചകം, ടീവി, വാതോരാതെ സംസാരം. അതായിരുന്നു പതിവ്. റോസ് പുതിയ ഒരു കാര്യംകൂടി ശീലിപ്പിച്ചു. ഡയറി എഴുത്ത്. പതിവായി എല്ലാ ദിവസവും അതില്‍ കുറേയധികം എഴുതിയിടും.
അല്പമൊക്കെ നടക്കാറായതില്പ്പിന്നെ പതിവായി മാളിലും റെസ്റ്ററന്റിലും ലൈബ്രറിയിലുമൊക്കെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു, റോസ്. പലതരം മേക്കപ്പുകള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയേപ്പറ്റിയൊക്കെ റോസിന് ധാരാളം അറിവുണ്ടായിരുന്നു. മാളില്‍ പോയാല്‍ സൈമയ്ക്ക് ഇഷ്ടപ്പെട്ടതെന്തും വാങ്ങിക്കൊടുക്കുമായിരുന്നു. അതുപോലെത്തന്നെ പല രാജ്യങ്ങളുടേയും ഭക്ഷണങ്ങള്‍ രുചിച്ചതും റോസിന്റെ കൂടെ പോയപ്പോഴാണ്.
റോസിന് നീന്തല്‍ വളരേ ഇഷ്ടമായിരുന്നു. ബിക്കിനിയൊക്കെ ഇട്ട് കമ്യൂണിറ്റി സ്വിമ്മിങ്ങ് പൂളില്‍ ആണുങ്ങളുടെയൊക്കെ മുമ്പില്‍വെച്ച് അവര്‍ നീന്തുന്നതുകണ്ടപ്പോള് ആദ്യം വല്ലാത്ത ചമ്മലായിരുന്നു. സ്ത്രീയുടെ ശരീരത്തില്‍ നാണിക്കേണ്ടതായ ഒന്നുമില്ലെന്നും സ്വന്തം ശരീരം അഭിമാനത്തോടെയും തന്റേടത്തോടെയും കൊണ്ടുനടക്കണമെന്നും നോട്ടങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും ഭയം തോന്നിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടങ്ങളെ ശക്തമായി നേരിടണമെന്നും റോസ് പഠിപ്പിച്ചു.
ക്രമേണ മതനിഷ്ഠ നിഷ്കർഷിക്കുന്ന പല കെട്ടുപാടുകളിൽനിന്നും ഒന്നൊന്നായി മോചിതയായി. കാറ്റിൽ സ്വതന്ത്രമായി പറന്നുയരുന്ന മുടിയിഴകൾ ഏറെ ആനന്ദിപ്പിച്ചു. മുട്ടൊപ്പമുള്ളതും സ്ലീവ് ഇല്ലാത്തതുമായ വസ്ത്രങ്ങൾ ആത്മവിശ്വാസത്തോടെ ധരിക്കാൻ ശീലിച്ചു. രാഷ്ട്രീയവും ചരിത്രവും തത്വശാസ്ത്രവും നിയമവും വിഷയമായ പുസ്തകങ്ങൾ വായിച്ചു. മതപരമായ തിരുവെഴുത്തുകളെ മനുഷ്യന്റെ സാമൂഹിക വികസനത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കി. എന്തിനേയും ചോദ്യം ചെയ്യാനും തർക്കിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും ശീലിച്ചു.
വളരേയധികം ഭയങ്ങളും ആചാരങ്ങളും കെട്ടിയിട്ടിരുന്ന വ്യക്തിത്വത്തിൽനിന്ന് 'ധീര' എന്നു വിളിക്കാവുന്നിടത്തോളം എത്തിയില്ലെങ്കിലും ആത്മവിശ്വാസമുള്ളവൾ എന്ന നിലയിലേയ്ക്ക് സൈമ എത്തി.
പിന്നേയും ദിവസങ്ങൾ കടന്നുപോയി.
ഷൂസിന്റെ കടുപിടു ശബ്ദം കേട്ടാണ് ഒരു ദിവസം രാവിലെ ഉണർന്നത്. വാതിൽ തുറന്നു നോക്കിയപ്പോൾ റോസ് അവരുടെ സാധനങ്ങളെല്ലാം പാക്ക് ചെയ്യുകയാണ്!
"നമ്മൾ എവിടേയ്ക്കാണ് പോകുന്നത്, മിസ് റോസ്?" സൈമ അമ്പരപ്പോടെ ചോദിച്ചു.
"വി ആർ നോട്ട് ഗോയിങ്ങ്. ഐ ഹാവ് ടു ഗോ, സ്വീറ്റി" അവർ സൗമ്യമായി പറഞ്ഞു."ഞാൻ പറഞ്ഞല്ലോ, ഞാനൊരു തെറാപ്പിസ്റ്റ് ആണെന്ന്. നിന്റെ മാനസികാരോഗ്യം ഇപ്പോൾ പൂർണ്ണമായും സാധാരണമായിരിക്കുന്നു. എനിക്കിനി മടങ്ങേണ്ടിയിരിക്കുന്നു"
ഇങ്ങനൊരു ദിവസം വരുമെന്ന് സൈമയ്ക്ക് അറിയാമായിരുന്നു. അവൾ റോസിനെ കെട്ടിപ്പിടിച്ചു. മനസ്സിൽ ഒരു പിടപ്പ് ഉണ്ടായിരുന്നെങ്കിലും അവൾ കരഞ്ഞില്ല. അതിനുള്ള കരുത്ത് അവൾ നേടിക്കഴിഞ്ഞിരുന്നു.
"അപ്പോൾ ഞാൻ എവിടെപ്പോകും?" സൈമ അവരുടെ ചെവിയിൽ ചോദിച്ചു.
"നിന്റെ വക്കീൽ അവിടെ സ്വീകരണമുറിയിൽ ഇരിപ്പുണ്ട്. അദ്ദേഹം എല്ലാം പറഞ്ഞുതരും"
"ഇത്ര വെളുപ്പാൻ കാലത്തോ?" സൈമ അത്ഭുതപ്പെട്ടു.
"ഇതാണ് പോലീസിന്റെ രീതി, സ്വീറ്റി. എനിക്കിനി അധികനേരം നിൽക്കാൻ അനുവാദമില്ല. ഇക്കഴിഞ്ഞ ആഴ്ചകളിൽ പഠിച്ചതെല്ലാം ഓർമ്മവെയ്ക്കുക. മനസ്സിനെ ചഞ്ചലപ്പെടാൻ അനുവദിക്കാതിരിക്കുക. വിഷ് യു ആൾ ദ ബെസ്റ്റ്! നൗ ഗോ മീറ്റ് യുവർ ലോയർ" അവർ തിടുക്കത്തിൽ സൈമയെ പിടിച്ചുമാറ്റി വീണ്ടും പാക്കിങ്ങ് തുടർന്നു.
സൈമ പതുക്കെ ബാത് റൂമിൽ കയറി. പല്ലുതേച്ചു. മുഖം കഴുകി. സാവധാനം താഴെയുള്ള സ്വീകരണമുറിയിലേയ്ക്ക് ഇറങ്ങിച്ചെന്നു.
"ഗുഡ് മോർണിംഗ് മിസ് സൈമ. ഐ ആം അറ്റോനി വില്ലി മക് കോർമിക്. എല്ലാവരും എന്നെ പാസ്റ്റർ മക് കോർമിക് ആയാണ് അറിയുന്നത്. താങ്കളുടെ കേസ് നടത്താൻ താങ്കളുടെ അമ്മാവൻ ഏർപ്പെടുത്തിയ വക്കീലാണ് ഞാൻ" സ്വീകരണ മുറിയിലെ അപരിചിതൻ സ്വയം പരിചയപ്പെടുത്തി.
സൈമ അയാളെ തീരെ താല്പര്യമില്ലാത്തവണ്ണം നോക്കി. പിന്നെ ഒരു തണുപ്പൻ ഹാൻഡ്ഷേക്ക് കൊടുത്തു.
പുറത്തുനിന്ന് അപ്പോൾ ഒരു കാർ സ്റ്റാർട്ട് ആകുന്ന ശബ്ദം വന്നു. ആ ശബ്ദം ഏതെന്ന് തെറ്റുപറ്റാനാകാത്തവിധം സ്പഷ്ടമാണ്. റോസ് ഈസ് ലീവിങ്ങ്.
(തുടരും)
ബാക്കി ഭാഗങ്ങൾ ഇന്നാണ് വായിച്ചത് കേട്ടോ ഭായ്
ReplyDelete