എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Saturday, November 16, 2013

അഞ്ചു സുന്ദരികളും അഞ്ചു കള്ളന്മാരും (അഞ്ച്)

5. ചഞ്ചല്‍

"ഡു യു വിഷ് ടു റെസ്റ്റ് ഓര്‍ ഡു യൂ വാണ്ട് ടു ഹാവ് അനതര്‍ ഗോ, ഹണ്‍?..." അവന്റെ മാറില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് ചഞ്ചല്‍ ചോദിച്ചു

അതിനുള്ള മറുപടി എന്തായിരിക്കുമെന്ന് അവള്‍ക്ക് നന്നായി അറിയാമായിരുന്നു. കൂടെക്കിടക്കുന്ന ആന്റണിയ്ക്ക് തൊട്ടാല്‍ ചോര തെറിക്കുന്ന ഇരുപത്തിമൂന്നു വയസ്സല്ലേയുള്ളൂ.

"ഓ, നോ വേ!!" അവളുടെ തടിച്ച ചുണ്ടുകള്‍ നല്ലപോലെ നുണഞ്ഞുകൊണ്ട് ആ വടിവൊത്ത നഗ്നശരീരം അവന്‍ വീണ്ടും ഇറുകിപ്പുണര്‍ന്നു.

ഇവന്‍ ആന്റണി മെന്‍ഡോണ്‍സ - ഐഐഎം അഹമ്മദാബാദില്‍ പരീക്ഷകളെല്ലാം പൂര്‍ത്തിയാക്കി ഔദ്യോഗികബിരുദത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥി. ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെ നേരിട്ടു നിയനം ലഭിച്ച, ഈ വര്‍ഷത്തെ ടോപ്പ് ടാലെന്റ്!!

അവള്‍ ചഞ്ചല്‍ ഭട്ടചാര്യ - 'പ്രണതി കണ്‍സല്‍റ്റിങ്ങ്' എന്ന കോര്‍പ്പറേറ്റ് ഭീമന്റെ ഉടമ. ആന്റണിയുടെ ബോസ്!

പൂര്‍ണ്ണമായും സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് പ്രണതി. ഏതാണ്ട് നൂറ്റിയെഴുപത്തിയഞ്ചു പേര്‍ മാത്രമുള്ള കമ്പനി എങ്ങനെയാണ് ഓരോ മണിക്കൂറിലും കോടിക്കണക്കിനു രൂപയുടെ വരുമാനമുണ്ടാക്കുന്നതെന്ന് വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ് - വിശേഷിച്ച് അവരുടേതായ യാതൊരു 'ഉല്‍പന്ന'വും വിപണിയിലില്ലാത്ത സ്ഥിതിയ്ക്ക്. ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ലീസ്, ഔട്ട്സോര്‍സിങ്ങ് കണ്‍സല്‍റ്റന്‍സി (വലിയ വിദേശ കമ്പനികള്‍ക്കു വേണ്ടി പുറംതൊഴില്‍ കരാറുകാരെ കണ്ടെത്തിക്കൊടുക്കുക, കരാറുകാരേക്കൊണ്ട് കൃത്യമായി പണി ചെയ്യിക്കുക എന്നിവ), ഫോറിന്‍ ഡൈറക്റ്റ് ഇന്‍വെസ്റ്റ്മെന്റ് കണ്‍സല്‍റ്റന്‍സി (വിദേശ കമ്പനികള്‍ക്കു നിക്ഷേപിക്കാന്‍ പറ്റിയ ആസ്ഥികളും ഓഹരികളും കണ്ടെത്തിക്കൊടുക്കല്‍), പൊളിറ്റിക്കല്‍ ലോബ്ബിയിങ്ങ് (അനുകൂലമായ നിയമനിര്‍മ്മാണവും ഗവര്‍ണ്‍മെന്റ് തീരുമാനങ്ങളും ഉണ്ടാക്കാന്‍ രാഷ്ട്രീയക്കാരെ സ്വാധീനിക്കല്‍), ബാന്‍ക്രപ്റ്റ്സി കണ്‍സല്‍ട്ടേഷന്‍ (പാപ്പരായ വന്‍കിട കമ്പനികളുടെ ബാധ്യതകള്‍ നിയമപരമായി ഇല്ലാതാക്കല്‍), ഇന്‍ഷുറന്‍സ് കണ്‍സല്‍റ്റന്‍സി (വന്‍ നഷ്ടം സംഭവിച്ച വന്‍കിട കമ്പനികളുടെ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ നോക്കിനടത്തി, കമ്പനികള്‍ക്ക് പരമാവധി ഇന്‍ഷുറന്‍സ് തുക നേടിക്കൊടുക്കല്‍) എന്നിങ്ങനെ വന്‍തോതില്‍ കാശുമറിയുന്ന, എന്നാല്‍ സ്വന്തമായി അധികം ജോലിക്കാരെ ആവശ്യമില്ലാത്ത ബിസിനസ്സ് സേവനങ്ങളാണ് പ്രണതിയുടെ വിശിഷ്ടവൈദഗ്ദ്ധ്യത്തില്‍ പെടുന്നത്.

നാലു നെടുംതൂണുകളിന്‍മേലാണ് ചഞ്ചല്‍ പ്രണതി കണ്‍സല്‍റ്റിങ്ങിനെ ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്. ഉന്നതനിലവാരമുള്ള പ്രതിഭാശാലികളായ ഉദ്യോഗസ്ഥര്‍, അധികാരസ്ഥാനങ്ങളിലുള്ള സ്വാധീനം, പ്രണതിയുമായി നേരിട്ടു ബന്ധമുള്ള എല്ലാവര്‍ക്കും ചഞ്ചലിനോടുള്ള കൂറ്, പ്രതിയോഗികളായ കമ്പനികളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള അപാരമായ കഴിവ് എന്നിവയാണവ.

പ്രതിഭാശാലികളായ യുവാക്കളെ വളരേ നേരത്തേതന്നെ കണ്ടെത്തുന്നതിലും അവരെ കമ്പനിയില്‍ നിലനിര്‍ത്തുന്നതിലും ചഞ്ചലിനുള്ള മിടുക്ക് പ്രസിദ്ധമാണ്. പ്രതിയോഗികള്‍ പലരും പ്രണതിയിലെ വിദഗ്ദ്ധരെ ചൂണ്ടയിട്ടു പിടിക്കാന്‍ നോക്കിയിട്ടുണ്ടെങ്കിലും ആരും മറുകണ്ടം ചാടിയിട്ടില്ല. അതിനുള്ള പ്രധാന കാരണം അവര്‍ക്ക് മാഡവുമായുള്ള ഗാഢമായ വൈകാരിക ബന്ധമായിരുന്നു. മാഡത്തിന്റെ ശരീരത്തിന്റെ ചൂടറിയാത്തവര്‍ അക്കൂട്ടത്തില്‍ ഇല്ലായിരുന്നുവെന്നതുതന്നെയാണ് അത്തരമൊരു വൈകാരികതയുടെ അടിസ്ഥാനം. മിക്കവരും മാഡത്തിന്റെ കിടപ്പറവിട്ട് സ്വന്തം മേച്ചില്‍പ്പുറങ്ങളിലേക്കൊതുങ്ങിയെങ്കിലും പഴയ പ്രണയത്തിന്റെ ഊഷ്മളത അവരുടെ മനസ്സുകളില്‍ എന്നുമുണ്ടായിരുന്നു.

എല്ലാ വര്‍ഷവും വളരേ വശ്യമായി വസ്ത്രധാരണവും മേക്കപ്പും ചെയ്ത് ക്യാമ്പസ് ഇന്റര്‍വ്യൂവിന് പോകുന്ന പതിവുണ്ട്, മാഡത്തിന് . ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കമ്പനിയും ജോലിയും ശംബളവും മാത്രം ഇഷ്ടപ്പെട്ടാല്‍ പോര, മാഡത്തിനേയും ഇഷ്ടപ്പെടണം. ആദ്യത്തെ ഇന്റര്‍വ്യൂവില്‍ പരസ്പരം ഇഷ്ടപ്പെട്ടാല്‍ പിന്നീടുള്ള ഇന്റര്‍വ്യൂ പരമ്പര മാഡത്തിന്റെ വീട്ടില്‍ വെച്ചായിരിക്കും.

ഒരു ഔപചാരിക കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ പരിശീലിച്ചെടുത്ത ഉത്തരങ്ങളാണ് പറയുക എന്ന് മാഡത്തിനറിയാം. പക്ഷേ പ്രണതിയുടെ ബിസിനസ്സിനേ സംബന്ധിച്ചിടത്തോളം ഉദ്യോഗാര്‍ത്ഥികളെ വളരേ അടുത്തറിയുക എന്നത് വളരേ പ്രധാനമാണ്. അതുകൊണ്ട് അവരുടെ ചിന്തകള്‍, ബലഹീനതകള്‍, ആകുലതകള്‍, നിലപാടുകള്‍, അവരിലെ ആന്തരികോര്‍ജ്ജം എന്നിവയേക്കുറിച്ചെല്ലാം വളരേ ആഴത്തില്‍ അറിയണമെന്ന് മിസ് ചഞ്ചലിനു നിര്‍ബന്ധമാണ്. സാധാരണ കമ്പനി മാനേജര്‍മാര്‍ അത്തരം അറിവുകള്‍ നേടുന്നതിനായി ഉദോഗാര്‍ത്ഥികളെ ഗോള്‍ഫ് കോഴ്സ്, ക്ലബ്ബുകള്‍, പബ്ബുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി അവരുടെ മനസ്സുതുറന്നെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മാഡം സ്വന്തം കിടപ്പുമുറിയാണ് അതിനുപയോഗിച്ചിരുന്നത്. ശയനവേളയില്‍ തുറക്കാത്ത മനസ്സുകള്‍ നന്നേ വിരളമാണെന്നാണ് അവരുടെ ഇതുവരെയുള്ള അനുഭവം...

കുതന്ത്രവും അഴിഞ്ഞാട്ടവും തിരിമറിയും മുഖമുദ്രയാക്കിയ ഒരു കഴുത്തറപ്പന്‍ ക്യാപ്പിറ്റലിസ്റ്റായി മാഡത്തിനെ ചിത്രീകരിക്കുന്നത് തീര്‍ത്തും തെറ്റാണ്. സത്യത്തില്‍ ഊര്‍ജ്ജസ്വലരും ആരോഗ്യവാന്‍മാരും ബുദ്ധിമാന്‍മാരും സുന്ദരന്‍മാരും മൌലികചിന്തകരും പ്രതിഭാശാലികളുമായ ആണുങ്ങളെ (അവരുടെ ഭാഷയില്‍ 'ആല്‍ഫാ മേയ്ല്‍സ്') മാഡത്തിന് വളരേ ഇഷ്ടമായിരുന്നു. അവരുമായുള്ള ശാരീരികബന്ധം സഹജമായ ആ ഇഷ്ടത്തിന്റെ സ്വാഭാവിക പരിണാമം മാത്രമായിട്ടാണ് മാഡം കണ്ടിരുന്നത്.

അദ്ധ്വാനത്തേയും നേട്ടങ്ങളേയും കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുന്ന ഇതുപോലൊരു മേധാവി ഭാരതത്തില്‍ ഇല്ലതന്നെ! ബോണസ് എന്നത് ആ കമ്പനിയില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണത്തെ ഏര്‍പ്പാടല്ല - മാസത്തില്‍ രണ്ടു തവണ ബോണസ് കൊടുത്ത ചരിത്രം വരെയുണ്ട്. ഉദ്യോഗസ്ഥര്‍ക്കെല്ലാം വാരിക്കോരി കൊടുക്കുന്നതായിരുന്നു അവരുടെ പതിവ് - അത് വീടുവാങ്ങാനുള്ള അഡ്വാന്‍സ്, കാര്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ്പ്, പ്ലേ സ്റ്റേഷന്‍, ആഭരണങ്ങള്‍ എന്നിങ്ങനെയുള്ള സമ്മാനങ്ങളുടെ രൂപത്തില്‍ പതിവായി വരാറുണ്ട്.

പ്രണതിയിലെ ഈ പുതിയ നിയമിതനും അവരേപ്പോലെ സമ്മാനങ്ങള്‍ നേടാന്‍ പ്രാപ്തിയുള്ളവന്‍ തന്നെയെന്ന് ചഞ്ചലിനു തീര്‍ച്ചയായിരുന്നു. ഇപ്പോള്‍ രണ്ടാമൂഴവും കഴിഞ്ഞ് തളര്‍ന്നുറങ്ങുകയാണെങ്കിലും അവന്റെ 'ഹൈ എനര്‍ജി ലെവെല്‍ ' മാഡത്തിനു വളരേ ഇഷ്ടപ്പെട്ടു! അവന്‍ അങ്ങനെ ശാന്തമായി ഉറങ്ങുന്നത് കാണാന്‍ പോലും എന്തു രസമാണ്!

പെട്ടന്നാണ് തൊട്ടടുത്ത മുറിയിലെ വാതില്‍ ഇടിച്ചുതുറക്കുന്ന ശബ്ദം കേട്ടത്! കൂടെ ഗൂര്‍ഖ ഗണ്‍പത് സിങ്ങിന്റെ അലര്‍ച്ചയും! അയാള്‍ ആരേയോ പൊതിരെ തല്ലുന്നുണ്ട്! ബഹളം കേട്ട് താഴത്തെ നിലയില്‍നിന്ന് പരിചാരകര്‍ ഓടിവരുന്ന ശബ്ദവും കേള്‍ക്കാം!

ആദ്യമൊന്നു ഞെട്ടിയെങ്കിലും മാഡം പതുക്കെ എഴുന്നേറ്റ് കട്ടിലിനു താഴെ കിടന്നിരുന്ന നൈറ്റി മാത്രമെടുത്തിട്ടു പുറത്തേയ്ക്കു കടന്നു. വാതിലിലൂടെ വന്ന വെളിച്ചം കണ്ട് ഞെട്ടിയുണര്‍ന്ന ആന്റണിയോട് 'സാരമില്ല, അവിടെ കിടന്നോളൂ' എന്ന മട്ടില്‍ ആംഗ്യം കാട്ടി വാതില്‍ മെല്ലെ ചാരിയടച്ചു.

തൊട്ടടുത്ത മുറിയില്‍ ഒരു മുപ്പതുവയസ്സു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനെ ഗണ്‍പത് കഴുത്തിനുപിടിച്ച് മുഖം മേശമേല്‍ അമര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതിക്രമിയുടെ കൈകള്‍ രണ്ടും പിന്നില്‍നിന്നു കെട്ടിയിരുന്നു. മുറി ആകെ അലങ്കോലപ്പെട്ടുകിടക്കുന്നു. ഫൈലിങ്ങ് കാബിനറ്റിലെ പേപ്പറെല്ലാം നാലുപാടും ചിതറിക്കിടക്കുന്നു. മുറിയിലെ രണ്ടു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും തുറന്നുമലര്‍ത്തിയിട്ടിരിക്കുന്നു. രണ്ടിന്റേയും ഹാര്‍ഡ് ഡ്രൈവ് മേശപ്പുറത്ത്. അവന്റെ തുറന്നുകിടന്ന തോള്‍ബാഗില്‍ നിറയേ പേപ്പറുകളും വീട്ടിലെ റൌട്ടറും സെക്യൂരിറ്റി ക്യാമറയുടെ ടേപ്പുകളും കാണാമായിരുന്നു.

"പോലീസിനെ വിളിക്കൂ മേം സാബ്. അവര്‍ വരുന്നതുവരെ ഇവന്‍ അനങ്ങാതെ ഞാന്‍ നോക്കിക്കോളാം, അതുറപ്പ്"

"നോ, മാം, പ്ലീസ് ഡോണ്ട്! ഞാന്‍ സെറെബ്രെക്സില്‍നിന്നാണ്. അമിത്. അമിത് ശ്രീവാസ്തവ്. എന്റെ ഐഡി പോക്കറ്റിലുണ്ട്. നിങ്ങള്‍ പരിശോധിച്ചുനോക്കൂ"

"വാട്ട്!!" ദേഷ്യവും അത്ഭുതവും കലര്‍ന്ന ശബ്ദത്തില്‍ അവര്‍ ചോദിച്ചു.

"മാഡം വിശ്വസിക്കണം. ഞാന്‍ സത്യമാണ് പറയുന്നത്"

കൈയെത്തിച്ച് അവന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് ഐഡി എടുത്തുനോക്കി. ശരിയാണ്. ഇത് സെറെബ്രെക്സിന്റെ ഐഡി തന്നെ. വ്യാജനല്ല.

സെറെബ്രെക്സ് ഇന്റലിജന്‍സ് സൊല്യൂഷന്‍സ്! ഇന്ത്യയിലെ ഏറ്റവും കുഖ്യാതരായ കോര്‍പ്പറേറ്റ് രഹസ്യാന്വേഷണ സ്ഥാപനം! അവര്‍ക്ക് പ്രണതിയുമായി ഏറെക്കാലമായി കരാറുണ്ട്. പ്രതിയോഗികളുടെ ബിസിനസ് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ മാഡം ഉപയോഗിച്ചിരുന്ന പല ഉപാധികളിലൊന്നാണ് സെറെബ്രെക്സ്.

അവന്റെ കഴുത്തിലെ പിടി വിടാന്‍ മാഡം ഗൂര്‍ഖയോട് ആംഗ്യം കാട്ടി. പൂര്‍ണ്ണമായി നിവര്‍ന്നുനില്ക്കാന്‍ പോലും അവനാകുന്നില്ല. കൂനിയുള്ള ആ നില്പില്‍ അവന്‍ നല്ലപോലെ വിറയ്ക്കുന്നുമുണ്ട്. മാഡം അവനെ കുറച്ചുനേരം സൂക്ഷിച്ചുനോക്കി.

"അതുശരി! അപ്പോള്‍ വന്നുവന്ന് സെറെബ്രെക്സ് എനിക്കെതിരേയും രഹസ്യാന്വേഷണം തുടങ്ങിയല്ലേ. ഇതൊക്കെ നിന്റെ മുതലാളിയുടെ അറിവോടെയാണല്ലോ ചെയ്യുന്നത്?"

"മാഡം!" അവന്‍ അല്പനേരം നിന്നു കിതച്ചു, എന്നിട്ട് തുടര്‍ന്നു -"ചാറ്റര്‍ജി സാറിന് നിങ്ങളേപ്പോലുള്ള വലിയവരുമായി പാര്‍ട്ടി കൂടാനും, കമ്പനിയ്ക്കുവേണ്ടി ഓര്‍ഡര്‍ പിടിക്കാനും, ഞങ്ങളേപ്പോലുള്ളവരുടെ മെക്കിട്ടുകേറി സ്വന്തം ആവശ്യം നടപ്പാക്കാനും മാത്രമേ താല്‍പര്യമുള്ളൂ. ഞങ്ങളേപ്പോലുള്ളവര്‍ എങ്ങനെയാണ് വിവരങ്ങള്‍ സംഘടിപ്പിച്ചെടുക്കുന്നത് എന്നൊന്നും പുള്ളിക്കറിയണ്ടാ..."

"ഓഹോ, അപ്പോള്‍ എന്റെ വീട്ടില്‍ അതിക്രമിച്ചുകയറാനും ഇവിടെനിന്നും രേഖകള്‍ മോഷ്ടിക്കാനുമുള്ള തീരുമാനം തന്റെ സ്വന്തമായിരുന്നുവല്ലേ."

"വളരേ അപൂര്‍വ്വമായി മാത്രമേ ഞങ്ങളുടെ അന്വേഷകര്‍ നേരിട്ട് മോഷണത്തിനിറങ്ങാറുള്ളൂ, മാഡം. ഞാന്‍ ശ്രമിച്ച മറ്റെല്ലാ വഴികളും വിഫലമായതിനാലാണ് ഇതു ചെയ്യേണ്ടിവന്നത്. മൂന്നു മാസത്തെ സമയമായിരുന്നു ചാറ്റര്‍ജി സര്‍ എനിക്കു തന്നിരുന്നത്. മൂന്നുദിവസത്തിനകം അതു തീരും. എനിക്കുവേറെ വഴിയില്ലായിരുന്നു."

"അതുകൊള്ളാമല്ലോ. മറ്റെന്തെല്ലാം വഴികളാണ് നോക്കിയത്, കേള്‍ക്കട്ടെ"

അയാള്‍ മിണ്ടിയില്ല.

"ഞാന്‍ ഗണ്‍പതിനേക്കൊണ്ട് ചോദിപ്പിക്കട്ടെ?"

"മാഡം എന്തിനാണ് ചൊടിക്കുന്നത്? നിങ്ങളും ഞങ്ങളേക്കൊണ്ട് മറ്റുകമ്പനികളിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുപ്പിച്ചിട്ടില്ലേ? അതെങ്ങനെയാണെന്ന് എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? സ്വന്തം കാര്യം വന്നപ്പോള്‍ എന്താണിത്ര താല്പര്യം? മാഡം ഒരു കാര്യം അറിയണം. എല്ലാ രഹസ്യങ്ങളും പണം കൊണ്ടുമാത്രം കിട്ടുന്നതല്ല. ചില രഹസ്യങ്ങള്‍ കിട്ടാന്‍ രഹസ്യങ്ങള്‍ തന്നെ കൊടുക്കണം. ഈ ബാര്‍ട്ടര്‍ ഇടപാടില്‍ ഒട്ടും സഹകരിക്കാത്ത ക്ലയന്റ് മാഡം മാത്രമേയുള്ളു. "

"മൈ സീക്രട്ട്സ് ആര്‍ നോട്ട് ഫോര്‍ ട്രേഡ്, ബഡ്ഡി. അതുപോട്ടെ. എന്റെ ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഏതെല്ലാം വഴികളിലൂടെയാണ് നിങ്ങള്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചത്?"

ഒരു മിനിറ്റുനേരം അവന്‍ തലകുനിച്ച് മിണ്ടാതെയിരുന്നു.

"ഡോണ്ട് ബി അഫ്രെയ്ഡ്. ഐ വില്‍ ടേക്ക് കെയര്‍ ഓഫ് യു. നിനക്കെന്നെ വിശ്വസിക്കാം" - മാഡം ഒന്നുകൂടി പ്രേരിപ്പിച്ചു.

"നിങ്ങളുടെ ആളുകളെ വിലയ്ക്കെടുക്കാനാവില്ലെന്നത് മാര്‍ക്കറ്റില്‍ പ്രസിദ്ധമാണ്. ഇതുപോലെ ഉന്നതങ്ങളില്‍ സ്വാധീനമുള്ള സ്ഥാപനത്തിന്റെ ഓഫീസര്‍മാരെ ഭീഷണീപ്പെടുത്തിയോ ബ്ലാക്ക്മെയില്‍ ചെയ്തോ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നത് അപകടമാണെന്നും ഞങ്ങള്‍ക്കറിയാം. തന്ത്രത്തിലൂടെ മാത്രമേ നിങ്ങളുടെ രേഖകള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയൂ. തുടക്കത്തിലേ ഒരുകാര്യം മനസ്സിലായി - പേപ്പര്‍ റെക്കോര്‍ഡുകളെല്ലാം മാഡം വീട്ടില്‍ മാത്രമാണ് സൂക്ഷിക്കാറ് എന്ന്. രണ്ടുമാസക്കാലം നിങ്ങള്‍ ഓഫീസില്‍നിന്നും വീട്ടില്‍നിന്നും പുറത്തുകളയുന്ന കടലാസുകളെല്ലാം പരതിനോക്കി. അതില്‍നിന്നൊന്നും ഒരു തുമ്പും കിട്ടിയില്ല..."

"ഹും, എന്നിട്ട്?"

"നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യാനായിരുന്നു അടുത്ത ശ്രമം. പക്ഷേ നിങ്ങളുടെ ഉദ്യോഗസ്ഥര്‍ വളരേ സമര്‍ത്ഥരായിരുന്നു. മാക്ബുക്കുകള്‍ വളരേ സുരക്ഷിതമായാണ് അവര്‍ ഉപയോഗിച്ചിരുന്നത്. എല്ലാവരും വളരേ ലോ പ്രിവിലേജ് ഉള്ള ലോക്കല്‍ അക്കൌണ്ടുകള്‍ അതിനായി സെറ്റപ്പ് ചെയ്തിരുന്നു. അതുകൊണ്ട് ദുഷ്ട പ്രോഗ്രാമുകളൊന്നും അതില്‍ ഇന്‍സ്റ്റാള്‍ കഴിഞ്ഞില്ല. സെര്‍വറുകളെല്ലാം നിങ്ങള്‍ സ്വന്തം ഓഫീസില്‍ ഇന്റേണല്‍ നെറ്റ്‌വര്‍ക്കിലൂടെ മാത്രം ആക്സസ് ചെയ്യാവുന്ന തരത്തിലാണ് ക്രമീകരിച്ചിരുന്നത്. ഒരു തേര്‍ഡ് പാര്‍ട്ടി ഡാറ്റാസെന്ററിലായിരുന്നെങ്കില്‍ ഒന്നു ശ്രമിച്ചു നോക്കുമായിരുന്നു. ഓഫീസ് നെറ്റ്‌വര്‍ക്കില്‍ വയര്‍ലെസ്സ് ആക്സസ് ഇല്ലാത്തതുകൊണ്ട് നെറ്റ്‌വര്‍ക്ക് ലെവലിലും ഹാക്ക് ചെയ്യാന്‍ കഴിഞ്ഞില്ല"

"ഹും...."

"വലിയ കമ്പനികളിലാണെങ്കില്‍ നുഴഞ്ഞു കയറി രഹസ്യങ്ങള്‍ ചോര്‍ത്താമായിരുന്നു. പക്ഷേ നിങ്ങളുടെ ഓഫീസില്‍ വളരേക്കുറച്ചുപേരേയുള്ളൂ. സെക്യൂരിറ്റിക്കാര്‍ക്ക് എല്ലാവരേയും പേരുവെച്ച് അറിയാം. അതുകൊണ്ട് ആ പരിപാടിയും പൊളിഞ്ഞു. പിന്നെ ശ്രമിച്ചത് നിങ്ങളുടെ ഓഫീസര്‍മാര്‍ പൊതുസ്ഥലങ്ങളില്‍നിന്ന് വിപിഎന്‍ വഴി ഓഫീസ് നെറ്റ്‌വര്‍ക്കില്‍ കടക്കാറുണ്ടോയെന്നാണ് - അങ്ങനെയെങ്കില്‍ അത് ഹാക്ക് ചെയ്യാമായിരുന്നു. പക്ഷേ നിങ്ങള്‍ക്ക് വിപിഎന്‍ ഇല്ലെന്നുമാത്രമല്ല, ഓഫീസിനു പുറത്തുനിന്ന് ജോലി ചെയ്യാന്‍ ആര്‍ക്കും അനുവാദം പോലുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി"

"ഹും...കൊള്ളാം"

"കുറച്ചുകാലം ഓഫീസര്‍മാര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിരുന്നു. അവര്‍ ഉപയോഗിക്കുന്ന ലുപ്തനാമങ്ങളുടെ (acronyms) പൂര്‍ണ്ണരൂപമെന്തെന്നറിയാത്തതുകൊണ്ട് അതില്‍നിന്ന് കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. ആകെയൊരു ഗുണമുണ്ടായത് ചിലരുടെ സംസാര രീതികളും ശബ്ദവും മനസ്സിലാക്കാനായി എന്നതാണ്. അതുതന്നെ വലിയൊരു നേട്ടമാണ്. ഞങ്ങളുടെ ടീമില്‍ മിടുക്കന്‍മാരായ മിമിക്രിക്കാരുണ്ട്. ടെലിഫോണിലൂടെ ശബ്ദാനുകരണം നടത്തി വിവരങ്ങള്‍ ചോര്‍ത്താന്‍ അവര്‍ക്ക് ചില ശബ്ദസാമ്പിളുകള്‍ മാത്രം മതി. പക്ഷേ നിങ്ങളുടെ ഓഫീസില്‍ എല്ലാവര്‍ക്കും തമ്മില്‍ത്തമ്മില്‍ വളരേ ഗാഢമായ വ്യക്തിബന്ധമുണ്ട്. ഒരു നിമിഷം കൊണ്ട് അവര്‍ ഫ്രോഡുകളെ മനസ്സിലാക്കും"

"അണ്‍ബിലീവബ്ള്‍..." തലയാട്ടിക്കൊണ്ട് മാഡം പറഞ്ഞു.

"ഒന്നുരണ്ടു തവണ ഞങ്ങള്‍ സിബിഐ ഓഫീസ്, കസ്റ്റംസ്, ഇന്‍കം ടാക്സ് എന്നീ ഓഫീസുകളില്‍ക്കൂടി വഴിതിരിച്ച ഇമെയിലും ഫോണും വഴി വിവരങ്ങള്‍ ചോര്‍ത്താന്‍ നോക്കി. നിങ്ങളുടെ സ്റ്റാഫ് അതിനൊക്കെ പുല്ലുവില കൊടുത്തില്ല..."

"അങ്ങനെയാരു വിളിച്ചാലും നിന്റെ മുകളിലിരിക്കുന്ന നിന്റെ അപ്പനോടു ചോദിക്കാനാണ് ഞങ്ങള്‍ പറയാറ്..." ചഞ്ചല്‍ ഇടയ്ക്കുകയറി പറഞ്ഞു.

"കുറച്ചു വാടകഗുണ്ടകളേയും കൂട്ടി ഒരു റെയ്ഡ് നടത്തിയാലോയെന്ന് ആലോചിച്ചു. പിന്നീടു പിടികൂടിയാലും ചോര്‍ത്തേണ്ട വിവരങ്ങള്‍ ഞങ്ങള്‍ ചോര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞാല്‍ ഞങ്ങളേ സംബന്ധിച്ചിടത്തോളം അതൊരു വിജയമാണല്ലോ. പക്ഷേ അങ്ങനെ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നത് ജീവന് ആപത്താണെന്ന ഉപദേശമാണ് ചില അധികാരകേന്ദ്രങ്ങളില്‍നിന്ന് ഞങ്ങള്‍ക്കു കിട്ടിയത്"

"അങ്ങനെയാണ് എന്റെ വീട്ടില്‍ ഇടിച്ചുകയറാമെന്ന് തീരുമാനിച്ചത്, അല്ലേ?"

"പിന്നേയും പല തന്ത്രങ്ങളും പരീക്ഷിച്ചു. ഇതിനിടയ്ക്കാണ് നിങ്ങളുടെ വീടും വീടിനുചുറ്റുമുള്ള വയര്‍ലെസ്സ് ക്യാമറ മോണിറ്ററിങ്ങ് സിസ്റ്റം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതെനിക്കൊരു കച്ചിത്തുരുമ്പായി. ക്യാമറയില്‍നിന്ന് കണ്‍സോളിലേയ്ക്കു പോകുന്ന സിഗ്നല്‍ എന്‍ക്രിപ്റ്റ് ചെയ്തതല്ലെന്ന് ഞാന്‍ കണ്ടുപിടിച്ചു. അതിലൂടെ ഞാന്‍ മോണിറ്ററിങ്ങ് കണ്‍സോള്‍ ഹാക്ക് ചെയ്തു. നിങ്ങള്‍ക്കറിയുമോയെന്നറിയില്ല, നിങ്ങളുടെ സെക്യൂരിറ്റി കണ്‍സോള്‍ വെറുമൊരു ലിനക്സ് കമ്പ്യൂട്ടറാണ്. ഹാക്ക് ചെയ്തതോടെ നിങ്ങളുടെ എട്ടു ക്യാമറകളുടേയും ദൃശ്യങ്ങള്‍ എന്റെ ഓഫീസിലിരുന്ന് എനിക്ക് നിരീക്ഷിക്കാവുന്ന പരുവത്തിനുള്ള ഒരു സെറ്റപ്പ് ഞാനൊരുക്കി. അങ്ങനെയാണ് രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന മുറി ഇതുതന്നെയായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചത്."

"അതെങ്ങനെ? വീടിന്റെ അകത്തേയ്ക്കുനോക്കുന്ന ക്യാമറകളൊന്നും ഇല്ലല്ലോ?"

"ഊഹിച്ചത്, എന്നല്ലേ പറഞ്ഞത്? അതിനുള്ള സൂചനകളൊക്കെ എനിക്കു മനസ്സിലാകും..."

"ഹും‌...കൊള്ളാം...അപ്പോള്‍ ഇനിയെന്തു ചെയ്യും? ഞാന്‍ നിന്നെ തൊണ്ടി സഹിതം ചാറ്റര്‍ജിയുടെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തിയാല്‍ നിന്റെ ജോലി ഗോപിയാകും. അയാളുടെ രഹസ്യാന്വേഷണ രീതികളൊക്കെ പരസ്യമായെന്നറിഞ്ഞാല്‍ അയാള്‍ക്ക് കമ്പനി പൂട്ടി പോകേണ്ടിയും വരും. ഞാനതു ചെയ്യട്ടേ, അമിത്?"

"ഞങ്ങള്‍ ഉപയോഗിക്കുന്ന ടെക്നിക്കുകളുടെ പത്തുശതമാനം പോലും ഞാന്‍ വെളിപ്പെടുത്തിയിട്ടില്ല. നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്യൂ മാഡം. വി ആര്‍ സ്മാര്‍ട്ട് പീപ്പ്ള്‍. ഞങ്ങളുടെ സേവനത്തിന് ആവശ്യക്കാര്‍ ഏറെയുണ്ട്. അങ്ങനെയൊന്നും ഞങ്ങളാരും കുത്തുപാളയെടുക്കാന്‍ പോകുന്നില്ല."

"ഓകെ. ഐ ഗെറ്റ് ദാറ്റ്. ഗണ്‍പത് ഇയാളെ വെറുതേ വിട്ടേക്കൂ. പക്ഷേ പോകുന്നതിനുമുമ്പ് ഒരു കാര്യം ചെയ്യണം. ഇയാളിട്ടിരിക്കുന്ന ഷര്‍ട്ട്, ജീന്‍സ്, ഷൂ, കണ്ണട, വാച്ച്, ഇയാളുടെ കൈവശമുള്ള പേഴ്സ്, മൊബൈല്‍, പെന്‍ ഡ്രൈവ് തുടങ്ങി ഇയാളില്‍നിന്ന് എടുത്തുമാറ്റാവുന്ന എല്ലാം മാറ്റണം. നമ്മള്‍ കൊടുക്കുന്ന ഷര്‍ട്ടും പാന്റും ഷൂവുമിട്ട് വെറും കയ്യോടെ മാത്രമേ ഇയാള്‍ വെളിയില്‍ പോകാവൂ"

"നോ മാഡം, നോ!!" അവന്‍ അലറി "എന്നോട് അതു ചെയ്യരുത് മാഡം. എന്റെ ജീവന്‍ പോലും അപകടത്തിലാകും!!!"

"ഓഹോ! അതെന്തുകൊണ്ട്?" ചെറിയൊരു അമ്പരപ്പുണ്ടായെങ്കിലും വളരേ സൌമ്യമായി മാഡം ചോദിച്ചു.

"മാഡം.......മാഡം...." എന്തുപറയണമെന്നറിയാതെ അവന്‍ കുഴങ്ങി. "മാഡം എന്റെ കൈവശം മറ്റുചില സ്ഥാപനങ്ങളിലെ രഹസ്യരേഖകളുണ്ട്. ഐ ഹാവ് നോട് ലേയേര്‍ഡ് ആന്റ് ഒബ്സ്ക്യൂര്‍ഡ് ദ ഇന്‍ഫോര്‍മേഷന്‍ യെറ്റ്. ഇപ്പോഴുള്ള രൂപത്തില്‍ ആ രേഖകള്‍ കണ്ടാല്‍ ഞാനും എന്റെ കൂട്ടാളികളും കുടുങ്ങും. വേണ്ട, മാഡം."

"ആന്റ് വൈ ഡു യു തിങ്ക് ഐ വില്‍ നോട്ട് ബി ഇന്ററസ്റ്റഡ് ഇന്‍ ദാറ്റ് കൈന്റ് ഓഫ് ഇന്‍ഫോര്‍മേഷന്‍?"

"മാഡം നിങ്ങളുടെ എല്ലാ രേഖകളും ഞാന്‍ തുടച്ചുമാറ്റാം. നിങ്ങളേപ്പറ്റി ഞാന്‍ സ്വരൂപിച്ച ഒറ്റ വിവരവും ഒരാളും അറിയാതെ ഞാന്‍ നശിപ്പിക്കാം. പ്ലീസ്.... ഡു നോട്ട് കോണ്‍ഫിസ്കേറ്റ് മൈ ബിലോങ്ങിങ്സ്. അതിലുള്ള വിവരങ്ങള്‍ കൈവിട്ടു പോകാന്‍ പാടില്ല!" അവന്‍ കരച്ചിലിന്റെ വക്കോളമെത്തി.

ചഞ്ചല്‍ ഇടികൊണ്ടു കരുവാളിച്ച അവന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി. പിന്നെ സാവധാനം നടന്നടുത്ത് സ്വന്തം കൈമുട്ടുകള്‍ അവന്റെ തോളിലിട്ട് അവനോടു ചേര്‍ന്നുനിന്നു. സുതാര്യമായ നൈറ്റിയിലൂടെ മറഞ്ഞു കാണുന്ന അവളുടെ ശരീരവടിവ്, ആ നീറുന്ന വേദനയിലും അവനെ പ്രണയപരവശനാക്കുന്നുവെന്ന് അവള്‍ കൌതുകത്തോടെ മനസ്സിലാക്കി.

"ലെറ്റ് അസ് മേക്ക് ഏ ഡീല്‍ ദെന്‍, ഡാര്‍ലിങ്ങ്! നീ പ്രണതിയില്‍ ജോയിന്‍ ചെയ്യൂ. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആര്‍ക്കിട്ടെക്റ്റ് ആയി. യു നോ ഐ പേ റിയലി വെല്‍. നിനക്കെത്ര ശംബളം വേണമെന്നു പറയുക, ഞാന്‍ തന്നിരിക്കും. എന്നോട് നൂറുശതമാനം കൂറുണ്ടായിരിക്കണം. അതുമാത്രമേ എനിക്കാവശ്യമുള്ളൂ. എന്റെകൂടെ നിന്നാല്‍ നിന്നെ കൊല്ലുന്നതുപോയിട്ട് നിന്റെ രോമത്തില്‍ തൊടാന്‍ പോലും ഒരാളും ധൈര്യപ്പെടില്ല."

അവന്റെ കണ്ണുകള്‍ പെട്ടന്നു വിടര്‍ന്നു. സന്തോഷംകൊണ്ട് എന്തുപറയണമെന്നറിയാതെ അവന്‍ പതറി. "ഷുവര്‍ മാഡം! ഐ ആം പ്രിവിലെജ്ഡ്. ഐ ആം സോ ഹാപ്പി. താങ്ക്സ്. താങ്ക്സ് വെരി മച്ച് ഇന്‍ഡീഡ്!!!"

അവള്‍ അവനെ ഇറുകിപ്പുണര്‍ന്ന അവന്റെ ചുണ്ടുകളില്‍ ഏറെനേരം അമര്‍ത്തിച്ചുംബിച്ചു. പരിചാരകവൃന്ദം ഉടനേ അവിടന്ന് അപ്രത്യക്ഷരായി.

പത്തുമിനിറ്റിനുള്ളില്‍ പുതിയ പാന്റും ഷര്‍ട്ടും ഷൂവുമിട്ട് മാഡം കൊടുത്ത പുതിയ ഐ-ഫോണുമായി അമിത് തയ്യാറായി.

"ഓകെ ഹാന്‍സം! നമുക്ക് നാളെ എന്റെ ഓഫീസില്‍ വെച്ച് കാണാം". വശ്യമായ ഒരു പുഞ്ചിരിയോടെ ചഞ്ചല്‍ അവനെ യാത്രയാക്കി.

ഇവന്‍ മിടുക്കനാണ്. ബുദ്ധിമാനായ കള്ളന്‍. ഓടിനടന്നു കക്കാതെ ഇരുന്നിടത്തുനിന്നു കക്കാന്‍ കഴിവുള്ളവന്‍. കളവിന്റെ എല്ലാ പഴുതുകളുമടച്ച് മറ്റു കള്ളന്‍മാരില്‍നിന്ന് പ്രണതിയെ സംരക്ഷിക്കാന്‍ കഴിയുന്നവന്‍. ഇവനെ എപ്പോഴും കൂടെ നിറുത്തണം - മാഡം മനസ്സിലുറപ്പിച്ചു.

"അമിത്!!" പെട്ടന്ന് എന്തോ ഓര്‍മ്മവന്നപോലെ മാഡം അവനെ പിന്നില്‍നിന്ന് ഉറക്കെ വിളിച്ചു. അവന്‍ തിരികെ നടന്ന് മാഡത്തിന്റെ മുന്‍പില്‍ വന്നു നിന്നു.

അവനെ ഒന്നുകൂടി ആലിംഗനം ചെയ്തുകൊണ്ട് അവള്‍ ചെവിയില്‍ മന്ത്രിച്ചു : "സെറെബ്രെക്സില്‍ ധാരാളം കമ്പനികളേപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ ഉണ്ടാകും, അല്ലേ? നമുക്ക് സെറെബ്രെക്സിനെ ഒന്ന് ഹാക്ക് ചെയ്താലോ?"

**********************************

(ഈ കഥാപരമ്പര അവസാനിച്ചു)

10 comments:

  1. കടുവയെ വിഴുങ്ങിയ കിടുവകളായ അഞ്ച് പെണ്ണുങ്ങള്‍.
    വായിക്കാന്‍ രസമുണ്ടായിരുന്നു കേട്ടോ.

    (ഇതെഴുതാനുണ്ടായ പ്രചോദനം....??)

    ReplyDelete
  2. ചാരപ്പണിയുടെ ഒരു ഏകദേശ രൂപം ലഭിച്ചു. അഞ്ചും നന്നായി.

    ReplyDelete
  3. ഇതൊക്കെ ഒരു മോഹമല്ലേ.Wish you all the best.

    ReplyDelete
  4. ‘ശയനവേളയില്‍ തുറക്കാത്ത മനസ്സുകള്‍ നന്നേ
    വിരളമാണെന്നാണ് അവരുടെ ഇതുവരെയുള്ള അനുഭവം... ‘

    അല്ലാ ഭായ് ഈ ചാരക്കള്ളന്മാരുടെ
    എല്ലാ കൊണാപ്പ് വേലകളും താങ്കൾക്കറിയാമല്ലോ ...!

    ആത്മാഗതം :- ( ഇനി ഈ കൊച്ചുകൊച്ചീച്ചിയും കാനഡയിൽ എന്നെ പോലെ വല്ല കമ്പനിയിലും പാർട് ടൈം ചെയ്യുന്നുണ്ടാവുമോ ... അത്രക്യ്കുണ്ട് ഈ അനുഭവകുറിപ്പുകൾ ..അല്ലേ )

    ReplyDelete
  5. ഈ അഞ്ചു കഥകളിലും നെഗറ്റീവ് അര്‍ത്ഥത്തില്‍ ആണെങ്കിലും ഒരു സ്ത്രീ ശാക്തീകരണവും സംഭവിച്ചിട്ടുണ്ട്. ഒരു രംഗത്തും പെണ്ണ് ആണിന് പിന്നില്‍ നില്കുന്നില്ല അവസരം അനുവദിച്ചാല്‍ എന്ന് വരുന്നു. അഞ്ചു കഥകളും അതീവ രസകരമായി.

    ReplyDelete
  6. സുന്ദരികളുടേയും കള്ളന്മാരുടേയും കഥ നന്നായി.... :-)

    ReplyDelete
  7. അഞ്ചു കഥകളും വായിച്ചു. പ്രമാദം. എല്ലാം ഒറ്റയിരിപ്പില്‍ തന്നെ വായിച്ചു തീര്‍ത്തു. എല്ലാം ഒന്നിനൊന്നു മെച്ചം.
    ഇനി കള്ളന്മാര്‍ കടന്നുവന്ന വഴി വായ്യിക്കട്ടെ.

    ReplyDelete
  8. നന്ദി സംഗീത്, ശ്രീജിത്ത്!

    ReplyDelete
  9. anjil ninnaanu thudangiyathu.. great! appurathu potte...

    ReplyDelete
  10. നന്ദി, ജാസ്മിക്കുട്ടി..

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ